Skip to main content

Posts

Recent posts

പ്രണയം

മിനിക്കഥ   ശൈലജ ടീച്ചർ ബോർഡിൽ അന്ന് കോറിയിട്ട ചോക്ക് കൊണ്ടുള്ള മുഴുവൻ വരികളും ഒരു ദയയുമില്ലാതെ കണക്ക് മാഷ് തന്റെ ഊഴമെത്തിയപ്പോൾ ഡസ്റ്റര് കൊണ്ട് മായ്ക്കും നേരം താഴേക്ക് ഊർന്നു വീണത് 'പരാഗണം'എന്ന വിഷയത്തിൽ ടീച്ചർ അന്ന് എടുത്ത ചൂടുള്ള ക്ലാസ്സിലെ വരികളായിരുന്നു. പുതിയ സമവാക്യങ്ങളും, കൂട്ടലും കിഴിക്കലുമായി പിന്നീടുള്ള മാധവൻ മാഷെ ഊഴമായാൽ പിന്നെ കയ്യിലെ ചോക്കും ബോർഡും തമ്മിൽ ഒരു യുദ്ധസമാനമായ പ്രതീതിയായിരിക്കും ക്ലാസ് തീരുന്നതു വരെ. ഇതിനിടയിൽ റോക്കറ്റ് വിട്ടത് പോലെ മാഷെ കയ്യിലെ ചോക്കുകൾ ബാക്ക ് ബെഞ്ചിലേക്കും അപൂർവ്വം ചില നേരത്ത് പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കും ചീറിപ്പായും. മുജീബ് മാഷെ ഹിസ്റ്ററി ക്ലാസ്സിന്റെ ആഗമനത്തോടെ ബോർഡിൽ അവശേഷിക്കുന്ന മാധവൻ മാഷെ കണക്കുകളേയും ഡസ്റ്റർ ഒപ്പിയെടുക്കും. ബാക്കി വരുന്നത് ചോക്ക് പൊടിയായി താഴത്തേക്ക് ഊർന്നു വീഴും. അധ്യാപകരും അവരുടെ വിഷയങ്ങളും മാറി മാറി വന്നും പോയുമിരിക്കുമ്പോഴും ഒരിക്കലും മായാതെ കിടക്കുന്ന ചിലതുണ്ടായിരിക്കും സ്കൂളിന്റെ മൂത്രപ്പുരയിലെ ചുമരിലും അരമതിലിലും മറ്റും. കാലവും പ്രകൃതിയും എത്ര മായ്ക്കാൻ ശ്രമിച്ചാലും ആ പേരുകൾ അല്പം ...

മുയല്‍

മിനിക്കഥ   ഞാനിന്നൊരു മുയലിനെ പിടിച്ചു. ഒരു ക്യാരറ്റിന്റെ കഷ്ണം കെണിയിൽ ഒരുക്കി വെച്ചാണ് ഞാൻ ആ സൂത്രപ്പണി ചെയ്തത്. ഏതായാലും എന്റെ കെണിയിൽ അവൻ കുടുങ്ങിയത്തിന്റെ അത്യാഹ്ലാദത്തിലാണ് ഞാൻ. തെല്ലൊരഭിമാനത്തോടെ ഞാനതിന്റെ തുടിക്കുന്ന നെഞ്ചിലൂടെ എന്റെ കൈ ഇഴഞ്ഞു നീങ്ങുന്നേരം അതിന്റെ കുഞ്ഞു മുലക്കണ്ണുകൾ എന്റെ വിരലിൽ തൊട്ടു. ചൂണ്ടു വിരലിൽ പൊടിഞ്ഞ നനവിന് മുലപ്പാലിന്റെ മണം. മനസ്സിൽ ഉറപ്പിച്ചു. ഇതൊരു പെണ്ണാണ്. അമ്മയും കൂടിയാണ്. പ്രസവിച്ചിട്ട് കുറച്ചു ദിവസമേ ആവാൻ വഴിയുള്ളൂ. ഈ അമ്മ തന്റെ കുഞ്ഞുങ്ങൾക്ക് വ േണ്ടി അന്നം തേടി ഇറങ്ങിയതാവാം. ആ കുഞ്ഞുങ്ങൾ ഇപ്പോൾ തങ്ങളുടെ അമ്മയെ കാണാതെ നിലവിളിക്കുന്നുമുണ്ടാവാം. ഓരോ പ്രലോഭനങ്ങൾക്ക് പിറകിലും ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടാവും. അതിനെ ബുദ്ധിപൂർവ്വം നേരിടുന്നവർ ജീവിതത്തിൽ വിജയിക്കും. പക്ഷെ ഒരു ക്യാരറ്റിന്റെ പ്രലോഭനത്തിൽ വീണ ഈ അമ്മ മറ്റൊരു അമ്മയുടെ മുമ്പിൽ ഒരു ഇര മാത്രം..! ചിന്തകൾ കാട് കേറുമ്പോൾ അങ്ങ് കുറച്ചപ്പുറത്തെ അടുക്കളയിൽ ഒരു കത്തി മൂർച്ച കൂടി വരുന്നുണ്ട്. മല്ലിയും മുളകും വരുത്തരച്ചതിന്റെ ഗന്ധം ആ പരിസരമാകെ പരക്കുന്നുമുണ്ട്. അടുക്കളയിലെ മുന്നൊരുക്ക...

നെറ്റിയിൽ വിയർപ്പ് പൊടിയുന്ന നേരം

  കഥ   വാപ്പു ഹാജി ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. അത് എങ്ങിനെയുള്ള വിശ്വാസം എന്ന് ചോദിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവവിശ്വാസമോ, അന്ധവിശ്വാസമോ ഒക്കെ ആണെങ്കിലും അതിനുമപ്പുറം ആ വിശ്വാസത്തിന് ഒരു തലമുണ്ട്. അതായത് മനസ്സിൽ ഒരാളെ വിശ്വസിച്ച് പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ മരിക്കുവോളം ആ വിശ്വാസത്തിൽ നിന്നും ഹാജിയാരെ പിന്തിരിപ്പിക്കാൻ സാക്ഷാൽ ദൈവംതന്പുരാൻ തന്നെ വിചാരിച്ചിട്ടും കാര്യമില്ല. എന്തിനും പിന്നെ അവർ പറയുന്നത് തന്നെ ആയിരിക്കും ഹാജ്യാർക്ക് വേദവാക്ക്യം. അതുകൊണ്ടാണല്ലോ മെഡിക്കൽ കോളേജിലെ ഏറ്റവും പ്രശസ്തനായ സീനിയർ ഡോക്ടർ ഹബീബ് സാറിന്റെ കീഴിൽ വർഷങ്ങളോളം ശ്വാസം മുട്ടലിനുള്ള ചികിത്സയും, മാസത്തിൽ പകുതിയിലേറെ ദിവസവും ഐ.സി.യു വിലും ആയി ആയുസ്സങ്ങിനെ തള്ളി നീക്കുമ്പോഴും, ഹബീബ് ഡോക്ടറെ അല്ലാതെ വേറൊരു ഡോക്ടറേയും തനിക്കു വിശ്വാസമില്ല എന്ന് ഹാജിയാർ തന്റെ നയം വ്യക്തമാക്കുമ്പോഴുമൊക്കെ, പക്ഷെ ഡോക്ടർ കുറിച്ച്‌ കൊടുക്കുന്ന മരുന്ന് ഹാജിയാർ കഴിക്കണമെങ്കിൽ നാട്ടിലെ മെഡിക്കൽ ഷോപ്പ് നടത്തുന്ന ജോസേട്ടൻ, ഡോക്ടർ കൊടുത്ത ചീട്ട് നോക്കി ഓരോ ഗുളികയും എന്തിനുള്ളതാണെന്ന് തീർപ്പ് കൽപ്പിക്കണമായിരുന്നു. അതിനു ശ...

ജനന തിയ്യതി

ഓര്‍മ്മകള്‍   ചുളിവ് വീണ കയ്യിലെ, വളഞ്ഞു പുളഞ്ഞു പൊങ്ങി നിൽക്കുന്ന പച്ച നിറമുള്ള ഞരമ്പിനെ തലോടി ഉമ്മയോട് ചോദിച്ചു. --' ങ്ങക്ക് പ്പോ എത്ര വയസ്സായി മ്മാ..? --' അനയ്ക്ക് ഈ റബീഉൽ അവ്വൽ പന്ത്രണ്ടിന് (ആഗസ്റ്റ് 30) അയ്മ്പത് വയസ്സ് തികയും.. ഉമ്മ ഒന്ന് പറഞ്ഞു നിർത്തി.. എന്നിട്ടു എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും തുടർന്നു.. --' അന്റെ ഇപ്പ ഇഞ്ഞെ കെട്ടിയത് ഇഞ്ചെ പതിമൂന്നാമത്തെ വയസ്സില്.. ഞാൻ ഒന്ന് തല കുലുക്കിയപ്പോ ഉമ്മ വീണ്ടും തുടർന്നു. --' അന്നെ പെറുമ്പോ (പ്രസവിക്കുമ്പോ) ഇച്ച് വയസ്സ് പതിനഞ്ച്..!! അപ്പൊ ഞ്ചെ വയസ്സ് എത്രയാ..? ഇജ്ജ് തന്നെ പറ..!! ചോദ്യത്തിന് മറുപടിയായി ഉമ്മയിൽ നിന്നും തിരിച്ച് ഇങ്ങനെയുള്ള മറുചോദ്യങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. പക്ഷെ ഇത് കേൾക്കേ ഞാൻ എന്റെ ഇടങ്കയ്യിലെ തള്ളവിരൽ മുതൽ വലംകൈയിലെ ചെറുവിരൽ വരെ ഓരോന്ന് മടക്കി സൂക്ഷ്മതയോടെ കണക്ക് കൂട്ടി പറഞ്ഞു.. --' അപ്പൊ ങ്ങക്ക് അറുപത്തഞ്ച് വയസ്സായില്ലേ.!! --' ങും' ഒരു മൂളലായിരുന്നു ഉമ്മയിൽ നിന്നുള്ള മറുപടി. ഉമ്മയോട് ആര് വയസ്സ് ചോദിച്ചാലും തന്റെ മക്കളുടെ വയസ്സിന്റെ കൂടെ താൻ ...

അപകര്‍ഷതാബോധം

ഓര്‍മ്മകള്‍   സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനുള്ള നാടകത്തിലേക്ക്‌ നടീ നടന്മാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഊട്ടി ഹാളിൽ നടക്കുന്ന ഓഡിഷനിലേക്ക് കടന്നു ചെല്ലുമ്പോൾ അനീസിന്റെ മനസ്സും ശരീരവും സഭാകമ്പം കാരണം വിറക്കാൻ തുടങ്ങി. സത്യത്തിൽ അനീസ് പേര് കൊടുത്ത് കുടുങ്ങിയതാണ്. അതുകൊണ്ട് തന്നെ മൈക്കിലൂടെ അവന്റെ പേര് ആരോ വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ചെല്ലാൻ അവൻ നിർബന്ധിതനായി. വിധി കർത്താവായി സ്റ്റേജിന്റെ സൈഡ് ഭാഗത്തായി ഇരിക്കുന്നത് കലയുമായോ, നാടകവുമായോ അങ്ങാടിയിൽ കണ്ട ബന്ധം പോലുമില്ലാത്ത ഹരി മാഷാണ്. എന്നാൽ ബയോളജിയിലും കെമിസ്ട്രിയിലും ക്ലാസ് എടുക്കുന്നതിൽ മാഷെ വെല്ലാൻ മറ്റാരും വേറെ ഉണ്ടായിരുന്നില്ല. ഹരി മാഷും അനീസും പണ്ടേ അത്ര രസത്തിലല്ലാത്തതു കൊണ്ട് ഈ അവസരം തന്നെ പരിഹസിക്കാനുള്ള ഒരു അവസരമാക്കി മാഷ് മാറ്റും എന്ന് അനീസിന് തെല്ലൊരാശങ്കയും ഉണ്ടായിരുന്നു. അതും കൂടി ആലോജിച്ചപ്പോൾ അവന്റെ ഹൃദയം പൂർവ്വാധികം ശക്തിയോടെ മിടിക്കാൻ തുടങ്ങി. എങ്കിലും സർവ്വ ധൈര്യവും സംഭരിച്ച് അവൻ സ്റ്റേജിലേക്ക് കയറി. ചുറ്റും നിൽക്കുന്നവരെ ഒരു വിഹഗവീക്ഷണം നടത്തി. പക്ഷെ പേടി കാരണം, താനൊഴിച്ച് സ്റ്റേജിൽ നിറഞ്ഞു ...

അശുദ്ധി

ഓര്‍മ്മകള്‍  കുടിവെള്ളത്തിന് കുടവുമായി തന്റെ വീട്ടിലേക്ക് വരുന്നവർക്ക് സ്വന്തം കിണറ്റിലെ വെള്ളം തന്റെ കൈകൊണ്ട് തന്നെ മുക്കി പകർന്ന് കൊടുക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു നങ്ങേലിയമ്മക്ക്. ഇത് അറിയാവുന്ന ജമീല താത്ത വൈകുന്നേരങ്ങളിൽ വെള്ളക്കുടവുമായി വന്നു കിണറ്റിൻ കരയിൽ കുടം വെച്ച് തന്റെ ഊഴവും കാത്ത് മാറി നിൽക്കുക പതിവായിരുന്നു. പിന്നീട് നങ്ങീലിയമ്മ വന്ന് ഓരോ തൊട്ടി വെള്ളവും മുക്കി കുടം നിറയ്ക്കുന്നതിനിടയിൽ, അന്നത്തെ നാട്ടുവർത്തമാനങ്ങളുടെ ഒരു പെരുമഴയായിരിക്കും കുറച്ച് നേരത്തേക്ക് ആ കിണറ്റിൻ കരയില്. നങ്ങേലിയമ്മയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് ക്യാൻസർ വന്നാണ് മരിച്ചത്. കുട്ടികൾ ഇല്ലാത്തതു കൊണ്ട് അവർ ആ വീട്ടിൽ പിന്നീട് ഒറ്റക്കായി. മുള്ളുവേലി കെട്ടിയ കിണറും പരിസരവും നല്ല വൃത്തിയിലാണ് അവർ പരിപാലിച്ചിരുന്നത്. ഒറ്റക്കായതു കൊണ്ടാകാം സദാസമയവും വീടും പരിസരവും അടുക്കളയും തുടങ്ങി പാത്രങ്ങൾ വരെ ഇങ്ങനെ വൃത്തിയായി കൊണ്ട് നടന്നു. ഇതൊരു ദിനചര്യ എന്നതിൽ ഉപരിയായി ഈ 'വൃത്തി' നങ്ങേലിയമ്മയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ നങ്ങേലിയമ്മയുടെ കിണറ്റിലേക്കാണ് വെള്...